Saturday, June 16, 2012

ഭൂമിയിലെ മാലാഖമാര്‍


























ദൂരെ ദൂരെ കണ്ണെത്താ
ദൂരത്തു ഗോതമ്പ് പാടങ്ങള്‍
വറ്റി വരണ്ടു വിണ്ടു കിടക്കുന്നു.....
ഒരു മഴക്കായി അവര്‍ കേഴുന്നുണ്ടോ ??
ഇല്ലാ 
ഋതുക്കള്‍ ഓരോന്നായി വന്നു
ഭൂമിയെ തഴുകി തലോടി പോകുന്നത്
അറിയാതെ
ഭൂമിയിലെ വേറൊരു ലോകത്ത്
വിശ്രമമില്ലാത്ത ദിന രാത്രങ്ങള്‍
ചിരിക്കാന്‍ മറന്നു പോയ മുഖങ്ങള്‍
സ്വപ്നങ്ങള്‍ ഉണങ്ങിയ കണ്ണുകള്‍
സൂര്യന്റെ ചൂടിന്റെ തീഷ്ണതയും
ചന്ദ്രന്റെ നിലാവിന്റെ ഭംഗിയും
കണ്ണ് ചിമ്മി മാടി വിളിക്കുന്ന
നക്ഷത്രങ്ങളെയും
അവര്‍ അറിയുന്നില്ലാ  ....
പ്രണയത്തിന്റെ മാധുര്യവും
വിരഹത്തിന്റെ കണ്ണീരും
അവര്‍ക്ക് ഒരുപോലെ ആകുമോ ???
ജൂണ്‍ മാസത്തിലെ വിണ്ടു കീറിയ
ഹരിയാന പാടങ്ങളെ പോലെ
വിണ്ടു കീറിയ കാല്‍ പാദങ്ങളും
മനസ്സിന്റെ ഉള്ളില്‍ കസ്തുരിയെക്കള്‍
സുഗന്ധം കാത്തു സൂക്ഷിക്കുന്ന .
എരുമകളുടെ സന്തത സഹചാരിയായി
ഗോതമ്പ് പാടങ്ങളില്‍ അന്നതിന്റെ
ബീജങ്ങള്‍ വിളയിപ്പിക്കുന്ന
രാത്രിയും പകലും ഒരുപോലെ
ജ്വലിച്ചു നില്‍ക്കുന്ന വീടിന്റെ
സൂര്യനായി മാറിയ
ഹരിയാനവി പെണ്ണുങ്ങളെ ........
നിങ്ങളുടെതാണ് സ്വര്‍ഗരാജ്യം
നിങ്ങള്‍ക്കായി ദൈവം സ്വര്‍ഗ്ഗരാജ്യം
അണിയിച്ചു ഒരുക്കിയിരിക്കുന്നു ...