Monday, February 6, 2012

ആഴിയുടെ മുത്ത്‌ ..


















കടലിലെ തിരമാലകളെ മെയ്യോടു വാരിച്ചുറ്റി
അവള്‍ തീരത്തെ നോക്കി പൊട്ടി ചിരിച്ചു  ..
പിന്നെ കടലിനോട്‌ ഒരുപാട്  പരിഭവം പറയുന്നു ..
ഇന്ന് ഒരു രാത്രി  ഞാന്‍ നിന്നില്‍  റാണിയായി വാണോട്ടെ..
പകരം നിനക്കായി ഞാന്‍ എന്റെ സൂര്യനെ തീരെഴുതാം ..
നിന്റെ ആഴങ്ങളില്‍ ഞാനൊന്നു  ഊളിയിട്ടു
അനന്തന്റെ തോഴിയായി മാറിക്കോട്ടെ ..
അവളുടെ മാറിലെ ചൂടറിയാനായി.
തിരമാലകള്‍ ആര്‍ത്തു ഇരമ്പി പാഞ്ഞു വന്നു
തീരത്തെ മറന്നു പോയി .
തിരയും തീരവും മാറി മാറി
അവളുടെ പട്ടുറുമാലില്‍ അള്ളിപിടിക്കുന്നു..
ചുവന്ന കണ്ണുകള്‍ കാണിച്ചു പേടിപ്പിച്ചു 
വാനിലെ പകലിന്റെ കാവല്‍ക്കാരന്‍ ..
തീരത്തെ ഒരുപാട് ചുവന്ന കണ്ണുകള്‍
അവളുടെ മേനിയെ നക്കി തുടക്കുന്നു
ഇടിമുഴക്കമില്ലാത്ത ഒരുപാട് മിന്നലുകള്‍
അവളുടെ മേനിയില്‍ മിന്നിമറഞ്ഞു പോയി ..
നിലക്കടല കൊറ്ത്ത് കൊണ് ഒരു വീരന്‍
പഞ്ചാര മണല് കൊണ്ട് അവളെ അഭിഷേകം ചെയ്യുന്നു  ..
അപ്പോഴും അവളുടെ കണ്ണുകള്‍ കടലിനോടു കെഞ്ചുന്നു
ഇന്ന് മാത്രം നീ എന്റെ കൂടെ വാ ..
നിന്നിലെ തിരമാലകളെ ഇന്നെനിക്കു കടം താ ..
പെട്ടന്ന് അവളുടെ കണ്ണുകള്‍  വാനിലേക്ക് ഉയര്‍ന്നു ..
വാനിലെ തീ ഗോളം  അവളിലേക്ക്‌ അടുക്കുന്നു
ചക്രവാളം പോലെ അവളും ആകെ ചുവന്നു തുടുത്തു
ആഴിയിലെ ആഴങ്ങളിലേക്ക് തിരമാലകളില്‍ ചാഞ്ചാടി 

 അനന്തന്റെ തോഴിയായി അവളും പോയി ..
ചുവന്നു തുടുത്ത ആകാശം അവള്‍ക്കായി  നക്ഷത്രവിളക്കുകള്‍ തെളിയിച്ചു
വാര്‍തിങ്കള്‍ അവള്‍‍ക്കായി നിലാവിന്റെ പട്ടുമെത്ത വിരിച്ചു
തിരമാലകള്‍ അവള്‍‍ക്ക്  നേര്‍ത്ത സംഗീതമാലപിച്ചു  ..
പ്രകൃതി അവള്‍ക്കായി വെഞ്ചാമരം വീശി ..

അപ്പോഴും അവളുടെ മുടിയിലെ  മുല്ലപ്പൂ ഗന്ധം
ആ തീരത്ത് അലഞ്ഞു നടന്നു ...

3 comments:

  1. അപ്പോഴും അവളുടെ മുടിയിലെ മുല്ലപ്പൂ ഗന്ധം
    ആ തീരത്ത് അലഞ്ഞു നടന്നു ...

    ReplyDelete
  2. മനോഹരം അവളെ വല്ലാതെ ഇഷ്ടമായി

    ReplyDelete